എഴുത്ത്:-അബ്രാമിന്റെ പെണ്ണ്
അമ്മായിയമ്മയ്ക്ക് പണ്ടൊരു ആട്ടിൻകുട്ടിയുണ്ടാരുന്നു കേട്ടോ.. എന്റെ മാളുവിന്റെ വേറൊരു പതിപ്പ്.. ആകെക്കൂടിയുള്ള വ്യത്യാസം മാളുവിന് തീറ്റയൊന്നും വേണ്ടെന്നുള്ളതാണ്.
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelഅമ്മ അന്ന് എന്റെ കെട്ടിയോന്റെ പെങ്ങളുടെ കൂടെയാണ് താമസം…ഒരൂസം അമ്മ ആടിനെയും കൊണ്ട് വീട്ടിലേയ്ക്ക് വന്നു..
“ടാ.. നീയീ ആടിനെ ആ കൗസല്യയുടെ വീട്ടിലൊന്ന് കൊണ്ട് പോയിട്ട് വാ.. കുറെ ദിവസമായി ഇത് വല്യ കരച്ചില്.. ചേർപ്പിക്കാറായെന്ന് തോന്നുന്നു.. അവിടൊരു മുട്ടനാടുണ്ട്.. എന്റെ പൊന്നുമോൻ ഒന്ന് കൊണ്ട് പോയിട്ട് വാ…
ഞാനെന്റെ കെട്ടിയോനെ നോക്കി.. ലോകത്തിലെ ഏറ്റവും വലിയ ഏതോ തെറ്റ് ചെയ്യാൻ അമ്മ മോനേ പ്രേരിപ്പിക്കുന്നൊരു ഭാവം അങ്ങേരുടെ മുഖത്ത്..
“എനിക്ക് വയ്യ ആ വെറുവായ്ക്കല് പിടിച്ച പെണ്ണുമ്പിള്ളയുടെ മുമ്പിലോട്ട് ആടിനെ കൊണ്ട് ചെല്ലാൻ.. നിങ്ങളങ്ങ് കൊണ്ട് പോയാൽ മതി..
പറഞ്ഞിട്ട് അങ്ങേര് മുറ്റത്ത് കിടന്ന വിറക് കോടാലിയ്ക്ക് കീറാൻ തുടങ്ങി..
“ഒന്ന് പോയിട്ട് വാടാ.. ഇത് പ്രസവിയ്ക്കുമ്പോ ഒരു കുട്ടിയെ നിനക്ക് തരാം..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelഅത് കേട്ടതും എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.. ഇവിടുന്ന് കുറച്ചു പോയാൽ കൗസല്യാമ്മയുടെ വീടാണ്.. ഒരു മെന കെട്ട തള്ളയാണെന്നേയുള്ളു.. നമ്മള് അവർക്ക് കല്യാണമാലോചിച്ചു പോകുവൊന്നുമല്ലല്ലോ..അവിടെ വരെ ആടിനെ കൊണ്ട് പോകുന്നത് വല്യ മെനക്കേടുമല്ല.. ഇച്ചിരി ദൂരം നടന്നാൽ ഒരു ആട്ടിൻകുട്ടിയെ കിട്ടുമെങ്കിൽ നമുക്ക് പുളിക്കത്തൊന്നുമില്ലല്ലോ..അതുമല്ല ഈ ആടിനെ “ചേർപ്പിക്കുന്നു.. ചേർപ്പിക്കുന്നു” എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളു.. അതൊന്ന് നേരിൽ കാണാൻ ഇതുവരെ ഒത്തിട്ടുമില്ല..
ഞാൻ കെട്ടിയോന്റെ മുഖത്തേയ്ക്ക് പാളി നോക്കി.. എന്റെ മനസ്സിൽ പൊട്ടിയ ലഡുവിന്റെ സന്തോഷം അങ്ങേരുടെ മുഖത്തുമുണ്ട്..
“ങ്ഹാ.. നിങ്ങള് ആടിനേം കൊണ്ട് ഇങ്ങു വരെ വന്നതല്ലിയോ.. ഇന്ന് ഞാൻ കൊണ്ട് പോവാം.. ഇനിയിതും പറഞ്ഞോണ്ട് എന്നെ വിളിക്കരുത്..
ഓസിനൊരു ആട്ടിൻകുട്ടിയെ കിട്ടുന്ന സന്തോഷം മുഖത്ത് വരാതിരിയ്ക്കാൻ പാട് പെട്ട് അങ്ങേര് പറഞ്ഞത് കേട്ട് എനിക്കും സന്തോഷമായി..
ആടിനെയും കൊണ്ട് ഞാനും അങ്ങേരുമടങ്ങുന്ന മൂവർ സംഘം കൗസല്യാമ്മയുടെ വീട്ടിലേയ്ക്ക് പുറപ്പെട്ടു.. ആട് വഴിനീളെ കരഞ്ഞുകൊണ്ടേയിരുന്നു..
“മക്കള് കരയാതെടീ.. നമ്മളിപ്പോ നിന്റെ ചേട്ടന്റടുത്ത് ചെല്ലത്തില്ലേ..
എന്റെ ആശ്വാസവാക്കുകളൊന്നും ആടിന്റെ വേദനയെ ശമിപ്പിച്ചില്ല..
ഞങ്ങള് കൗസല്യാമ്മയുടെ വീട്ടിൽ ചെല്ലുമ്പോ അവരവിടിരുന്ന് റബ്ബറിന്റെ കായെടുത്ത് പൊട്ടിച്ച് അതിനുള്ളിലിരിക്കുന്ന കുരു എടുക്കുകയാണ്.. ആടിന്റെ കരച്ചിൽ കേട്ടതും അവര് തല പൊക്കി നോക്കി..
“എന്തുവാ…
യാതൊരു മയവുമില്ലാത്ത ചോദ്യം..
“അല്ല.. ഞങ്ങള് ആടിനെ ഒന്ന് ചവിട്ടിയ്ക്കാൻ കൊണ്ട് വന്നതാ…..
എന്റെ കെട്ടിയോൻ വിനീത വിധേയനായി പറഞ്ഞു..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channel“ഇവിടെ ആടിന്റെ ചവിട്ടുകൊള്ളാൻ താല്പര്യമുള്ളവരൊന്നുമില്ല… വേറെവിടെങ്കിലും നോക്ക്..
“അയ്യോ.. അമ്മച്ചീ, ചേട്ടൻ പറഞ്ഞത് തിരിഞ്ഞു പോയതാ.. ഞങ്ങള് ആടിനെ ഇണ ചേർക്കാൻ വന്നതാ..
ഞാൻ പെട്ടെന്ന് തിരുത്തി..
“നീയൊക്കെ എവിടുത്തെയാ.. ഞാനിതിന് മുൻപ് കണ്ടിട്ടില്ലല്ലോ..
ജനിച്ച വംശവും ഗോത്രവുമൊക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞപ്പോ അമ്മച്ചിയ്ക്ക് ഞങ്ങളെ മനസിലായി..
പുച്ഛത്തോടെ ഞങ്ങളെ ഒന്ന് നോക്കിയിട്ട് അമ്മച്ചി പോയി മുട്ടനെ അഴിച്ചു തൊഴുത്തിന് വെളിയിലിറക്കി.. എന്നിട്ട് വീണ്ടും പോയിരുന്ന് കുരു പൊട്ടിക്കാൻ തുടങ്ങി..
കൂട്ടിൽ നിന്നും ഇറങ്ങിയ മുട്ടൻ ഞങ്ങളെ തന്നെ നോക്കി ഒരേ നിൽപ്പാണ്..ഒരു പശുക്കുട്ടിയുടെ അത്ര വലിപ്പമുണ്ട്.. ഇപ്പോളത്തെ ഫ്രീക്കൻ ചെക്കന്മാരുടെ താടിയിൽ തൂങ്ങിക്കിടക്കുന്ന പൂട പോലെ കുറച്ചു രോമം താടിയിൽ നിന്നും താഴോട്ട് തൂങ്ങിക്കിടപ്പുണ്ട്.. വല്ലാത്തൊരു നാറ്റവും.. ഇതിനെയിവര് കുളിപ്പിക്കത്തൊന്നുമില്ലേ…… ?????
ഞങ്ങളുടെ ആടിനെ അവൻ മൈൻഡ് ചെയ്യുന്ന പോലുമില്ല..ഒരേനിൽപ്പ്.. ഇടയ്ക്കിത്തിരി മൂത്രമൊഴിച്ചു.. ഔഷധ ഗുണമുള്ളതുകൊണ്ടാവും കുറെയൊക്കെ പുള്ളി തന്നെ കുടിച്ചു.. ശേഷം ഞങ്ങളെ നോക്കി മേൽച്ചുണ്ട് പൊക്കി ഒരേ പോസിൽ നിക്കുവാണ്..
ചിരിക്കുവാണോ അതോ കോക്രി കാണിക്കുവാണോ …??? തമ്പുരാനറിയാം…!!!
“ഏട്ടാ.. നമ്മക്ക് പോയിട്ട് വേറെ ജോലിയുണ്ടെന്ന് പറ.. ആ പെണ്ണുമ്പിള്ള പറഞ്ഞാലേ ആട് കേക്കത്തൊള്ളെന്ന് തോന്നുന്നു..
ആടിന്റെ കരച്ചിൽ കേട്ട് സഹികെട്ട് ഞാൻ അങ്ങേരോട് പതിയെ പറഞ്ഞു..
“ഞങ്ങക്ക് പോവാൻ ഇച്ചിരി ധിറുതിയുണ്ടാരുന്നു.. ഇതൊന്ന് കഴിഞ്ഞാരുന്നേൽ…
കൗസല്യാമ്മയുടെ കാല് പിടിക്കുന്ന പോലെ അങ്ങേര് പറഞ്ഞു..
“നീ ആടിനെ കെട്ടിപ്പിടിച്ചോണ്ട് നിന്നാൽ മുട്ടൻ വരത്തില്ല.. അങ്ങോട്ട് കൊണ്ട് വിട്..
ഇതീ പെണ്ണുമ്പിള്ളയ്ക്ക് നേരത്തെ വാതുറന്ന് പറഞ്ഞൂടാരുന്നോ.. ആടിനെ പതുക്കെ ഞാൻ മുട്ടന്റടുത്തേയ്ക്ക് കൊണ്ട് ചെന്നു.. അവനെന്റെ മുഖത്തേക്ക് നോക്കി.. ചുണ്ട് വീണ്ടും പൊക്കി.. കണകുണാന്ന് എന്തോ പറഞ്ഞു.. മുന്നോട്ടൊന്ന് ആഞ്ഞു വന്നു..
ആടിന് ആള് മാറിയെന്നു തോന്നുന്നു…ആവശ്യക്കാരി ഞാനാണെന്ന് തെറ്റിദ്ധരിച്ചു കാണും…
ഒരൊറ്റ നിമിഷം മതി ആറ് മാസം കൊണ്ട് ജീവിതം പോലും മാറിമറിയാൻ.. ഞാൻ പെട്ടെന്ന് ആടിനെ അവന്റെ മുന്നിലേയ്ക്ക് നീക്കി നിർത്തിയിട്ട് പിന്നിലേയ്ക്ക് മാറി…
മുട്ടന്റെ ഭാവമൊന്നും ഞങ്ങളുടെ ആടിന് ഇഷ്ടപ്പെട്ടില്ല.. അവൻ ഓരോന്ന് പറഞ്ഞ് അടുത്തോട്ടു ചെല്ലുമ്പോ അവള് അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങി.. കേൾക്കാൻ കൊള്ളാത്ത എന്തേലും വൃത്തികേടായിരിക്കും.. അല്ലെങ്കിൽ ഇങ്ങനെ ഓടത്തില്ലല്ലോ. ഒറ്റയ്ക്കൊരു കൂട്ടിൽ വളർന്ന ആടാ.. വേറെ ആടിനെ അത് കാണുന്നത് പോലും ഇപ്പോഴാ..
മുട്ടൻ പ്രണയപരവശനായപ്പോളേക്കും ഞങ്ങളുടെ ആട് കയറും പറിച്ച് ഓടാൻ തുടങ്ങുവാ… കൗസല്യാമ്മ ചാടിയെണീറ്റ് വന്ന് ആടിനെ പിടിച്ചു നിർത്തി… ദേഷ്യം വന്ന ഞങ്ങളുടെ ആട് അവരുടെ കൈമുട്ടിലൊരു ഇടി കൊടുത്തു..
“നീയൊക്കെ എന്തോ കണ്ടോണ്ട് നിക്കുവാ മലരുകളെ.. ഈ നാശം ആട്…എന്നെ…വായിനോക്കി നിക്കാതെ വന്ന് പിടിക്കെടാ..( ബാക്കി ചീത്തയൊന്നും ഇവിടെ എഴുതാൻ കൊള്ളാത്തത് കൊണ്ട് എഴുതുന്നില്ല )
ആടിനെ ചേർപ്പിക്കുന്ന മഹാ യുദ്ധം ആദ്യമായി കണ്ട് പകച്ചു നിൽക്കുന്ന എന്നെയും എന്റെ കെട്ടിയോനെയും നോക്കി കൗസല്യാമ്മച്ചി അലറി… കെട്ടിയോൻ ഓടിച്ചെന്നു കൗസല്യാമ്മച്ചിയെ പിറകിൽ കൂടെ പിടിച്ചു..
“നീയെന്തിനാടാ ഇപ്പോ എന്നെ പിടിക്കുന്നെ.. നിന്റെ ആടിനെ പിടിക്കാനാടാ ഞാൻ പറഞ്ഞേ..മുട്ടൻ വരുന്നത് കാണാൻ നിന്റെ കണ്ണിൽ കുരുവിരിക്കുവാന്നോ… ആടിനെ പിടിച്ചു നിർത്തെടാ..
കൗസല്യാമ്മച്ചിയെ പിടിക്കാനാണ് പറഞ്ഞതെന്ന് തെറ്റിദ്ധരിച്ച എന്റെ കെട്ടിയോനെ അവര് താറുമാറ് ചീത്ത പറഞ്ഞു..കൂട്ടത്തിൽ ആ മുട്ടനും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു..
ഞാനും അങ്ങേരും കൂടെ വല്ല വിധേനയും ആടിനെ പിടിച്ചു നിർത്തി..യുദ്ധം അവസാനിച്ചു..
ഒടുക്കം അഞ്ഞൂറ് രൂപയെടുത്ത് അവരുടെ കയ്യിലോട്ട് കൊടുത്തപ്പോ..
“ഇത് നടുവേദനയ്ക്കുള്ള കൊഴമ്പിനു തെകയത്തില്ലല്ലോടാ…. എന്നൊരു ഡയലോഗും..
ചേർപ്പിച്ചത് ആടിനെയായിരുന്നെങ്കിലും അതിന്റെ ദണ്ണം മൊത്തം ഞങ്ങൾക്കായിരുന്നു… വീട്ടിലെത്തി രണ്ടൂസം ആട് കരഞ്ഞില്ല.. മൂന്നാം ദിവസം പഴയതിലും ശക്തിയായി ആട് തൊള്ള കീറാൻ തുടങ്ങി.. അമ്മ വീണ്ടും ആടിനെ കൊണ്ട് വന്നു.. കെട്ടിയോന്റെ കാല് പിടിച്ചു കരഞ്ഞപ്പോൾ ഞങ്ങളതിനെയും കൊണ്ട് വീണ്ടും കൗസല്യാമ്മച്ചിയുടെ വീട്ടിൽ പോയി..
പകുതി വഴിയിലെത്തിയപ്പോഴേ “നിങ്ങള് പൊയ്ക്കോ. എനിക്കറിയാം വഴി.. പോയിട്ട് തിരിച്ച് ഞാനങ്ങു വന്നേക്കാമെന്നൊരു ” ഭാവത്തിൽ ആട് ഞങ്ങളെക്കാൾ മുന്നേ കൗസല്യാമ്മച്ചിയുടെ വീട്ടിലേയ്ക്ക് പാഞ്ഞു..ആട് ഓടിചെല്ലുന്നതും നോക്കി അന്തംവിട്ട് നിന്ന കൗസല്യാമ്മച്ചിയെ മൈൻഡ് ചെയ്യാതെ അവൾ ഓടി മുട്ടന്റെ കൂട്ടിൽ കയറി..”
ഇനിയിങ്ങോട്ട് വരാൻ ഇടയാവാതിരിയ്ക്കട്ടെ എന്ന് പറഞ്ഞ് കൗസല്യാമ്മച്ചി അടുത്ത അഞ്ഞൂറ് വാങ്ങി മടിക്കുത്തിൽ വെച്ചു..
മാസങ്ങൾ കഴിഞ്ഞ് ആട് പ്രസവിച്ചു.. ഒരു ആൺ കുട്ടിയേയുണ്ടാരുന്നുള്ളു.. അമ്മ അതിനെ ഞങ്ങൾക്ക് തന്നില്ല.. അടുത്ത പ്രസവത്തിൽ ഒരു പെൺകുട്ടിയുണ്ടാകുമ്പോൾ ഞങ്ങൾക്ക് തരാമെന്ന് പറഞ്ഞു.. അന്നെനിക്ക് ഭയങ്കര വിഷമം തോന്നിയെങ്കിലും പിന്നീട് ഞങ്ങളത് മറന്നു..
പിന്നെയും ആടിന്റെ സംഗമത്തിന് സമയമായപ്പോൾ അമ്മ വീട്ടിലെത്തി.. എന്റങ്ങേര് ആടിനെ ചേർപ്പിക്കാൻ കൊണ്ടോയില്ല..
പറ്റിയതോ പറ്റി.. അറിഞ്ഞുകൊണ്ട് ഇനിയൊരു അബദ്ധം പറ്റരുതല്ലോ…